റബീഹ് പുലരിയിൽ പ്രവാചകന്റെ പേരമക്കളുമായി സംവധിക്കാൻ സാധിച്ചപ്പോൾ ഇന്നേ വരെ ലഭിക്കാത്ത പല അനുഭൂതികൾക്കും അനുഭവങ്ങൾക്കും സാക്ഷ്യമാവാൻ സാധിച്ചു.
ലളിത ജീവിതവും ലാളിത്യ മനോഭാവവുമായി താങ്ങളിലേക്ക് വരുന്ന എല്ലാവരെയും പൂർണ്ണ മനസ്കതയോടെ സ്വീക്കരിക്കുന്ന തങ്ങന്മാരെ കണ്ടപ്പോൾ ഞങ്ങളിൽ അത്ഭുതം കൂറി. അവനവനാത്മസുഖത്തിനാഗ്രഹിക്കുന്നത് അപരന്റെ നന്മയ്ക്കുവേണ്ടിയാവണമെന്നും തന്റെ സഹോദരന്റെ വിഷമങ്ങൾ തന്റെതാണെന്ന ഭവ്യതയിലായിരിക്കണം ഒരു വിശ്വാസിയെന്ന പ്രവാചക തിരുവചനങ്ങൾ തെല്ലും മാറ്റമില്ലാതെ അതേപ്പടി നെഞ്ചിലെറ്റിയെന്നതാണ് ലോക ജനത പാണക്കാട് തങ്ങന്മാരെ ഇത്ര മാത്രം പദവികൾ നൽകി അനുഗ്രഹിച്ചതെന്ന് നമുക്ക് മനസിലായി. ദുരിതങ്ങളും ദുരന്തങ്ങളുമായി പല ദിക്കുകളിൽ നിന്നും തങ്ങളുടെ അടുക്കൽ വരുന്നവർ പരിഭവങ്ങളൊന്നുമില്ലാതെ പൂർണ്ണ സംതൃപ്തരായി മടങ്ങി പോവുന്നത് കാണുമ്പോൾ തങ്ങന്മാരുടെ ആഴവും വ്യാപ്തിയും നമുക്ക് മനസ്സിലാക്കാൻ സാധിച്ചു.
...
..
.
Sayyid swadiq ali shihab thangal






No comments:
Post a Comment